ഉൽപ്പത്തി

OMCV Malayalam Contemporary Version
3
1 യഹോവയായ ദൈവം സൃഷ്ടിച്ച സകലവന്യജീവികളിലുംവെച്ച് പാമ്പ് സൂത്രശാലിയായിരുന്നു തോട്ടത്തിലെ ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത് എന്നു ദൈവം വാസ്തവമായി കൽപ്പിച്ചിട്ടുണ്ടോ എന്നു പാമ്പു സ്ത്രീയോടു ചോദിച്ചു
2 തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു ഭക്ഷിക്കാം
3 എന്നാൽ തോട്ടത്തിന്റെ മധ്യത്തിലുള്ള വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത് അതു തൊടുകപോലുമരുത് അങ്ങനെചെയ്താൽ നിങ്ങൾ മരിക്കും എന്നു ദൈവം കൽപ്പിച്ചിട്ടുണ്ട് സ്ത്രീ ഉത്തരം പറഞ്ഞു
4 നിങ്ങൾ മരിക്കുകയില്ല നിശ്ചയം
5 അതു കഴിക്കുന്ന നാളിൽ നിങ്ങളുടെ കണ്ണുകൾ തുറന്ന് നിങ്ങൾ നന്മതിന്മകൾ അറിയുന്നവരായി ദൈവത്തെപ്പോലെയാകും എന്നു ദൈവം അറിയുന്നു പാമ്പ് സ്ത്രീയോട് പറഞ്ഞു
6 വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ നല്ലതും കാഴ്ചയ്ക്കു മനോഹരവും ജ്ഞാനംനേടാൻ അഭികാമ്യവുമെന്നു കണ്ട് സ്ത്രീ അതു പറിച്ചു ഭക്ഷിച്ചു തന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനും കൊടുത്തു അദ്ദേഹവും ഭക്ഷിച്ചു
7 ഉടൻതന്നെ ഇരുവരുടെയും കണ്ണുകൾ തുറന്നു തങ്ങൾ നഗ്നരെന്ന് അവർ അറിഞ്ഞു അതുകൊണ്ട് അവർ അത്തിയില കൂട്ടിത്തുന്നി ഉടയാടയുണ്ടാക്കി
8 ഒരു ദിവസം ഇളങ്കാറ്റു വീശിക്കൊണ്ടിരുന്നപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദം ആദാമും അദ്ദേഹത്തിന്റെ ഭാര്യയും കേട്ടു യഹോവയായ ദൈവം കാണാതിരിക്കാൻ അവർ തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഒളിച്ചു
9 അപ്പോൾ യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു നീ എവിടെ
10 അതിന് ആദാം തോട്ടത്തിൽ അവിടത്തെ ശബ്ദം ഞാൻ കേട്ടു ഞാൻ നഗ്നനാകുകയാൽ ഭയപ്പെട്ടു ഒളിച്ചു എന്ന് ഉത്തരം പറഞ്ഞു
11 അപ്പോൾ ദൈവം നീ നഗ്നനെന്നു നിന്നോട് ആർ പറഞ്ഞു തിന്നരുതെന്നു ഞാൻ നിന്നോടു കൽപ്പിച്ച വൃക്ഷത്തിൽനിന്നു നീ ഭക്ഷിച്ചോ എന്നു ചോദിച്ചു
12 ഉത്തരമായി ആദാം എന്നോടുകൂടെ ഇരിക്കേണ്ടതിന് അങ്ങു നൽകിയ സ്ത്രീ വൃക്ഷഫലം തന്നു ഞാൻ തിന്നുകയും ചെയ്തു എന്ന് ഉത്തരം പറഞ്ഞു
13 അതിനു യഹോവയായ ദൈവം സ്ത്രീയോട് നീ ചെയ്തത് എന്ത് എന്നു ചോദിച്ചു
14 അപ്പോൾ യഹോവയായ ദൈവം പാമ്പിനോട് ഇതു ചെയ്തതുകൊണ്ടു
15 ഞാൻ നിനക്കും സ്ത്രീക്കും തമ്മിലും
16 ദൈവം സ്ത്രീയോട് അരുളിച്ചെയ്തത്
17 യഹോവ ആദാമിനോട് അരുളിച്ചെയ്തത് നീ നിന്റെ ഭാര്യയുടെ വാക്കു കേൾക്കുകയും തിന്നരുത് എന്നു ഞാൻ കൽപ്പിച്ച വൃക്ഷത്തിന്റെ ഫലം തിന്നുകയും ചെയ്തതുകൊണ്ട്
18 ഭൂമി നിനക്കായി മുള്ളും ഞെരിഞ്ഞിലും മുളപ്പിക്കും
19 മണ്ണിൽനിന്ന് നിന്നെ എടുത്തു
20 ആദാം തന്റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു കാരണം അവൾ ജീവനുള്ളവർക്കെല്ലാം മാതാവാണല്ലോ
21 യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യയ്ക്കും തുകൽകൊണ്ടു വസ്ത്രമുണ്ടാക്കി അവരെ ധരിപ്പിച്ചു
22 അതിനുശേഷം യഹോവയായ ദൈവം അരുളിച്ചെയ്തു ഇതാ മനുഷ്യൻ നന്മതിന്മകൾ അറിയുന്നവനായി നമ്മിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടി പറിച്ചുതിന്ന് എന്നേക്കും ജീവിക്കാൻ അനുവദിച്ചുകൂടാ
23 മനുഷ്യനെ എടുത്തിരുന്ന മണ്ണിൽ അധ്വാനിക്കേണ്ടതിന് യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി
24 മനുഷ്യനെ പുറത്താക്കിയശേഷം ദൈവം ജീവവൃക്ഷത്തിലേക്കുള്ള വഴി കാക്കുന്നതിന് ഏദെൻതോട്ടത്തിനു കിഴക്ക് കെരൂബുകളെ കാവൽ നിർത്തുകയും എല്ലാ വശത്തേക്കും തിരിയുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാൾ സ്ഥാപിക്കുകയും ചെയ്തു

Add Note