മത്തായി

OMCV Malayalam Contemporary Version
26
1 സംഭാഷണം തീർന്നശേഷം യേശു അവിടത്തെ ശിഷ്യന്മാരോട്
2 ഇനി രണ്ട് ദിവസംമാത്രമേ പെസഹായ്ക് ശേഷിക്കുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ അന്ന് ക്രൂശിൽ തറയ്ക്കപ്പെടുന്നതിനായി മനുഷ്യപുത്രൻ ഏൽപ്പിക്കപ്പെടും എന്നു പറഞ്ഞു
3 സമയത്ത് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും മഹാപുരോഹിതൻ കയ്യഫാവിന്റെ അരമനയിൽ ഒത്തുകൂടി
4 യേശുവിനെ ചതിവിൽ പിടികൂടി കൊല്ലുന്നതിനെപ്പറ്റി ഗൂഢാലോചന നടത്തി
5 ജനമധ്യത്തിൽ കലാപം ഉണ്ടായേക്കാം അതുകൊണ്ട് ഇത് പെസഹാപ്പെരുന്നാൾ സമയത്ത് പാടില്ല എന്നിങ്ങനെയായിരുന്നു അവരുടെ ചർച്ച
6 യേശു ബെഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിൽ ഇരിക്കുമ്പോൾ
7 ഒരു സ്ത്രീ ഒരു വെൺകൽഭരണിയിൽ വളരെ വിലപിടിപ്പുള്ള സുഗന്ധതൈലവുമായി അടുത്തുവന്ന് ഭക്ഷണത്തിനിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ശിരസ്സിൽ ഒഴിച്ചു
8 ഇതുകണ്ട് കുപിതരായ ശിഷ്യന്മാർ പാഴ്ചെലവ് എന്തിന്
9 സുഗന്ധതൈലം വലിയൊരു തുകയ്ക്കു വിറ്റ് പണം ദരിദ്രർക്ക് ദാനം ചെയ്യാമായിരുന്നല്ലോ എന്നു ചോദിച്ചു
10 യേശു ഇത് മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞത് നിങ്ങൾ സ്ത്രീയെ വിമർശിക്കുന്നതെന്തിന് അവൾ എനിക്ക് ചെയ്തത് ഒരു നല്ലകാര്യമാണല്ലോ
11 ദരിദ്രർ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടല്ലോ ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല
12 അവൾ സുഗന്ധതൈലം എന്റെ ശരീരത്തിന്മേൽ ഒഴിച്ചുകൊണ്ട് ശവസംസ്കാരത്തിന് എന്നെ ഒരുക്കുകയായിരുന്നു
13 ലോകമെങ്ങും സുവിശേഷം വിളംബരംചെയ്യുന്നിടത്തെല്ലാം അവൾ ചെയ്തത് അവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു
14 അന്നുതന്നെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ഈസ്കര്യോത്ത് പുരോഹിതമുഖ്യന്മാരെ സമീപിച്ച്
15 യേശുവിനെ തിരിച്ചറിയാൻ സഹായിച്ചാൽ നിങ്ങൾ എനിക്ക് എന്തുതരും എന്നു ചോദിച്ചു അവർ അവന് മുപ്പത് വെള്ളിനാണയങ്ങൾ എണ്ണിക്കൊടുത്തു
16 യൂദാ നിമിഷംമുതൽ യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു
17 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലെ ആദ്യദിവസം ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന് അങ്ങേക്ക് പെസഹ ഭക്ഷിക്കാൻ ഞങ്ങൾ എവിടെയാണ് ഒരുക്കേണ്ടത് എന്നു ചോദിച്ചു
18 അതിന് യേശു നിങ്ങൾ പട്ടണത്തിൽ ഞാൻ പറയുന്ന വ്യക്തിയുടെ അടുക്കൽ ചെന്ന് ഗുരു പറയുന്നു എന്റെ സമയം അടുത്തെത്തിയിരിക്കുന്നു ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നത് താങ്കളുടെ ഭവനത്തിലാണ് എന്നു പറയുക എന്നു പറഞ്ഞു
19 യേശു നിർദേശിച്ചതുപോലെതന്നെ ശിഷ്യന്മാർ ചെയ്തു അവർ പെസഹ ഒരുക്കി
20 സന്ധ്യയായപ്പോൾ യേശു പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിന് ഇരുന്നു
21 അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും നിശ്ചയം എന്ന് യേശു പറഞ്ഞു
22 ഇതു കേട്ട് അവർ അത്യന്തം ദുഃഖിതരായി കർത്താവേ അതു ഞാനല്ലല്ലോ എന്ന് അവർ ഓരോരുത്തരായി അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി
23 അതിന് യേശു ഇപ്രകാരം മറുപടി പറഞ്ഞു എന്നോടൊപ്പം പാത്രത്തിൽ കൈ മുക്കിയവൻതന്നെ എന്നെ ഒറ്റിക്കൊടുക്കും
24 മനുഷ്യപുത്രൻ ഞാൻ പോകുന്നു തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനത് എത്ര നന്നായിരുന്നേനെ
25 അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാ റബ്ബീ അതു ഞാനല്ലല്ലോ എന്നു ചോദിച്ചു
26 അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട് വാങ്ങി ഭക്ഷിക്കുക ഇത് എന്റെ ശരീരം ആകുന്നു എന്നു പറഞ്ഞു
27 പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു നൽകിക്കൊണ്ടു പറഞ്ഞത് എല്ലാവരും ഇതിൽനിന്നു പാനംചെയ്യുക
28 ഇത് എന്റെ രക്തം ആകുന്നു അനേകരുടെ പാപമോചനത്തിനുവേണ്ടി ചൊരിയപ്പെടുന്ന ഉടമ്പടിയുടെ രക്തം
29 എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊത്ത് ഞാൻ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് പാനം ചെയ്യുകയില്ല
30 ഇതിനുശേഷം അവർ ഒരു സ്തോത്രഗീതം പാടി ഒലിവുമലയിലേക്ക് പോയി
31 പിന്നെ യേശു അവരോടു പറഞ്ഞത് രാത്രിയിൽത്തന്നെ എനിക്ക് സംഭവിക്കാൻപോകുന്ന കാര്യങ്ങൾനിമിത്തം നിങ്ങൾ എല്ലാവരും എന്നെ പരിത്യജിക്കും
32 എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റതിനുശേഷം നിങ്ങൾക്ക് മുമ്പായി ഗലീലയിലേക്കു പോകും
33 അപ്പോൾ പത്രോസ് എല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല എന്നു പറഞ്ഞു
34 അതിന് യേശു രാത്രിയിൽത്തന്നെ കോഴി കൂവുന്നതിനുമുമ്പ് നിശ്ചയമായും എന്നെ നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചിരിക്കും എന്നു ഞാൻ നിന്നോടു പറയുന്നു എന്നു മറുപടി പറഞ്ഞു
35 ഒരിക്കലുമില്ല അങ്ങയോടൊപ്പം മരിക്കേണ്ടിവന്നാലും ഞാൻ അങ്ങയെ തിരസ്കരിക്കുകയില്ല പത്രോസ് പ്രഖ്യാപിച്ചു മറ്റു ശിഷ്യന്മാരും ഇതുതന്നെ ആവർത്തിച്ചു
36 യേശു ശിഷ്യന്മാരുമൊത്ത് ഗെത്ത്ശേമന എന്ന സ്ഥലത്ത് എത്തി ഞാൻ അവിടെവരെ പ്രാർഥിക്കാൻ പോകുന്നു അതുവരെ നിങ്ങൾ ഇവിടെ ഇരിക്കുക എന്ന് ശേഷം ശിഷ്യന്മാരോട് പറഞ്ഞിട്ട്
37 പത്രോസിനെയും സെബെദിയുടെ മക്കളായ യാക്കോബ് യോഹന്നാൻ എന്നിവരെയും കൂട്ടിക്കൊണ്ടുപോയി അവിടെവെച്ച് അദ്ദേഹം ദുഃഖവിവശനായി വ്യാകുലപ്പെടാൻ തുടങ്ങി
38 അപ്പോൾ യേശു എന്റെ പ്രാണനിൽ ദുഃഖം നിറഞ്ഞുകവിഞ്ഞിട്ട് ഞാൻ മരണാസന്നനായിരിക്കുന്നു നിങ്ങൾ എന്നോടൊപ്പം ഇവിടെ ഉണർന്നിരിക്കുക എന്ന് അവരോടു പറഞ്ഞു
39 പിന്നെ യേശു അൽപ്പംകൂടെ മുമ്പോട്ടുചെന്ന് മുട്ടുകുത്തി മുഖം നിലംവരെ കുനിച്ച് എന്റെ പിതാവേ സാധ്യമെങ്കിൽ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ എങ്കിലും എന്റെ ഇഷ്ടംപോലെയല്ല അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ എന്നു പ്രാർഥിച്ചു
40 അതിനുശേഷം യേശു ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്നു ഉറക്കത്തിലാണ്ടുപോയ ശിഷ്യന്മാരെക്കണ്ടിട്ട് ഒരു മണിക്കൂർപോലും എന്നോടുകൂടെ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലേ എന്ന് അദ്ദേഹം പത്രോസിനോട് ചോദിച്ചു
41 പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർഥിക്കുക ആത്മാവ് സന്നദ്ധം എന്നാൽ ശരീരമോ ദുർബലം
42 യേശു രണ്ടാമതും പോയി എന്റെ പിതാവേ ഞാൻ പാനം ചെയ്യാതെ പാനപാത്രം നീങ്ങിപ്പോകുക സാധ്യമല്ലെങ്കിൽ അവിടത്തെ ഇഷ്ടംതന്നെ നിറവേറട്ടെ എന്നു പ്രാർഥിച്ചു
43 അദ്ദേഹം തിരിച്ചെത്തിയപ്പോൾ നിദ്രാഭാരംകൊണ്ട് അവർ പിന്നെയും ഉറങ്ങുന്നതു കണ്ട്
44 വീണ്ടും അവരെ വിട്ടുപോയി മൂന്നാമതും അതേകാര്യംതന്നെ പറഞ്ഞു പ്രാർഥിച്ചു
45 പിന്നെ അദ്ദേഹം ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്ന് ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപ്പിക്കപ്പെടാൻപോകുന്ന സമയം ഇതാ വന്നിരിക്കുന്നു
46 എഴുന്നേൽക്കുക നമുക്കു പോകാം എന്നെ ഒറ്റിക്കൊടുക്കുന്നവൻ ഇതാ ഇവിടെ എന്നു പറഞ്ഞു
47 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ അവിടെയെത്തി പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അയച്ച ഒരു ജനസഞ്ചയം വാളുകളും വടികളുമേന്തി അവനോടൊപ്പം വന്നിരുന്നു
48 ഒറ്റിക്കൊടുക്കുന്ന യൂദാ ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു
49 അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്കുചെന്ന് റബ്ബീ വന്ദനം എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു
50 യേശു സ്നേഹിതാ നീ വന്നതെന്തിനോ അതുതന്നെ ചെയ്യുക എന്നു പ്രതിവചിച്ചു
51 അപ്പോൾ യേശുവിനോടൊപ്പം നിന്നവരിൽ ഒരാൾ കൈനീട്ടി തന്റെ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അയാളുടെ കാത് ഛേദിച്ചുകളഞ്ഞു
52 അപ്പോൾ യേശു അവനോട് നിന്റെ വാൾ ഉറയിലിടുക വാളേന്തുന്നവരുടെയെല്ലാം അന്ത്യം വാൾകൊണ്ടുതന്നെയായിരിക്കും
53 എനിക്ക് എന്റെ പിതാവിൽനിന്ന് സഹായം അഭ്യർഥിക്കാൻ കഴിയുകയില്ല എന്നാണോ നീ കരുതുന്നത് ഇപ്പോൾത്തന്നെ അവിടന്ന് പതിനായിരക്കണക്കിന് ദൂതന്മാരെ എനിക്കുവേണ്ടി അണിനിരത്തുകയില്ലേ
54 അങ്ങനെയായാൽ ഇവയെല്ലാം സംഭവിക്കണം എന്ന തിരുവെഴുത്തുകൾ എങ്ങനെ നിവൃത്തിയാകും എന്നു പറഞ്ഞു
55 അപ്പോൾത്തന്നെ യേശു ജനക്കൂട്ടത്തോട് ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത് ഞാൻ ദിവസവും ഉപദേശിച്ചുകൊണ്ട് ദൈവാലയാങ്കണത്തിൽ ഇരുന്നപ്പോൾ എന്നെ നിങ്ങൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല
56 എന്നാൽ തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവാചകവചസ്സുകൾ നിറവേറുന്നതിന് ഇതെല്ലാം സംഭവിച്ചിരിക്കുന്നു എന്നു പറഞ്ഞു അപ്പോൾത്തന്നെ ശിഷ്യന്മാർ എല്ലാവരും യേശുവിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു
57 യേശുവിനെ അറസ്റ്റ്ചെയ്തവർ അദ്ദേഹത്തെ കയ്യഫാ മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി അവിടെ വേദജ്ഞരും സമുദായനേതാക്കന്മാരും ഒരുമിച്ചുകൂടി വന്നിരുന്നു
58 അപ്പോൾ പത്രോസ് മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ എത്തുന്നതുവരെ അൽപ്പം അകലംവിട്ട് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു പത്രോസ് അങ്കണത്തിനുള്ളിൽക്കടന്ന് എന്ത് സംഭവിക്കും എന്നറിയാൻ കാത്ത് കാവൽക്കാരോടൊപ്പം ഇരുന്നു
59 പുരോഹിതമുഖ്യന്മാരും യെഹൂദന്യായാധിപസമിതി മുഴുവനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിന് ഉതകുന്ന വ്യാജതെളിവുകൾ അദ്ദേഹത്തിനെതിരേ അന്വേഷിച്ചു
60 കള്ളസ്സാക്ഷ്യവുമായി പലരും മുമ്പോട്ടുവന്നെങ്കിലും അവർ ആഗ്രഹിച്ച നിലയിലുള്ളത് ഒന്നും അവർക്കു ലഭിച്ചില്ല
61 എനിക്ക് ദൈവാലയം തകർക്കാൻ കഴിയും മൂന്ന് ദിവസത്തിനകം അത് പുനർനിർമിക്കാനും എനിക്ക് സാധിക്കും എന്ന് മനുഷ്യൻ പറഞ്ഞു എന്നു ബോധിപ്പിച്ചു
62 അപ്പോൾ മഹാപുരോഹിതൻ എഴുന്നേറ്റുനിന്നുകൊണ്ട് നിനക്ക് മറുപടിയൊന്നും ഇല്ലേ ഇവർ നിനക്കെതിരായി ഉന്നയിക്കുന്ന സാക്ഷ്യം എന്ത് എന്ന് യേശുവിനോട് ചോദിച്ചു
63 യേശുവോ നിശ്ശബ്ദനായിരുന്നു
64 അതിന് യേശു താങ്കൾ പറഞ്ഞതുപോലെതന്നെ ഞാൻ നിങ്ങളോട് എല്ലാവരോടുമായി പ്രഖ്യാപിക്കുകയാണ് ഇന്നുമുതൽ മനുഷ്യപുത്രൻ ഞാൻ സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു പറഞ്ഞു
65 ഇതു കേട്ടയുടൻതന്നെ മഹാപുരോഹിതൻ തന്റെ വസ്ത്രംകീറിക്കൊണ്ട് ഇയാൾ ദൈവദൂഷണം പറഞ്ഞിരിക്കുന്നു ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്ത് ഇതാ ഇപ്പോൾ നിങ്ങൾതന്നെ ദൈവദൂഷണം കേട്ടുവല്ലോ
66 നിങ്ങൾ എന്തു വിധിക്കുന്നു എന്നു ചോദിച്ചു
67 അപ്പോൾ അവർ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുകയും മുഷ്ടിചുരുട്ടി ഇടിക്കുകയും ചെയ്തു ചിലർ അദ്ദേഹത്തെ അടിച്ചുകൊണ്ട്
68 ക്രിസ്തുവേ ആരാണ് നിന്നെ അടിച്ചത് ഞങ്ങളോട് പ്രവചിക്കുക എന്നു പറഞ്ഞു
69 പത്രോസ് പുറത്ത് അങ്കണത്തിൽ ഇരിക്കുകയായിരുന്നു ഒരു വേലക്കാരി അദ്ദേഹത്തെ സമീപിച്ച് നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നല്ലോ എന്നു പറഞ്ഞു
70 എന്നാൽ പത്രോസ് അവരുടെയെല്ലാം മുമ്പിൽവെച്ച് അതു നിഷേധിച്ച് നീ എന്താണ് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ലല്ലോ എന്നു പറഞ്ഞു
71 പിന്നെ അയാൾ അങ്കണകവാടത്തിലേക്ക് പോയി അവിടെവെച്ച് മറ്റൊരു വേലക്കാരി അയാളെ കണ്ടിട്ട് അവിടെ ഉണ്ടായിരുന്നവരോട് മനുഷ്യൻ നസറായനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നു എന്നു പറഞ്ഞു
72 അയാൾ വീണ്ടും അതു നിഷേധിച്ചു ആണയിട്ടുകൊണ്ട് മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ എന്നു പറഞ്ഞു
73 അൽപ്പസമയം കഴിഞ്ഞ് അവിടെ നിന്നിരുന്നവർ പത്രോസിന്റെ അടുക്കൽ ചെന്ന് ഒരു സംശയവുമില്ല നീ അവരിൽ ഒരാൾതന്നെയാണ് നിന്റെ ഉച്ചാരണംതന്നെ അതു വ്യക്തമാക്കുന്നല്ലോ എന്നു പറഞ്ഞു
74 അപ്പോൾ പത്രോസ് ഞാൻ മനുഷ്യനെ അറിയുകയേ ഇല്ല എന്ന് അവരോടു പറഞ്ഞുകൊണ്ട് ആണയിടാനും ശപിക്കാനും തുടങ്ങി
75 അപ്പോൾ കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും എന്ന് യേശു തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത് പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു

Add Note