യെശയ്യാവ്

OMCV Malayalam Contemporary Version
6
1 ഉസ്സീയാരാജാവ് മരിച്ച വർഷത്തിൽ ഉത്തുംഗവും ഉന്നതവുമായ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന കർത്താവിനെ ഞാൻ കണ്ടു അവിടത്തെ അങ്കിയുടെ തൊങ്ങലുകൾ ആലയത്തെ നിറച്ചിരുന്നു
2 സാറാഫുകൾ അവിടത്തെ മുകളിലായി നിന്നിരുന്നു ഓരോ സാറാഫിനും ആറു ചിറകുവീതം ഉണ്ടായിരുന്നു രണ്ടുകൊണ്ട് അവർ മുഖം മൂടി രണ്ടുകൊണ്ടു കാൽ മൂടി രണ്ടുകൊണ്ടു പറന്നു
3 അവർ പരസ്പരം ഇപ്രകാരം വിളിച്ചുപറയുന്നുണ്ടായിരുന്നു
4 അവർ ആർക്കുന്ന ശബ്ദത്താൽ ആലയത്തിന്റെ കട്ടിളക്കാലുകളും വാതിൽപ്പടികളും കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു
5 അപ്പോൾ ഞാൻ എനിക്ക് അയ്യോ കഷ്ടം ഞാൻ നശിച്ചു ഞാൻ അശുദ്ധ അധരങ്ങളുള്ള ഒരു മനുഷ്യൻ അശുദ്ധമായ അധരങ്ങളുള്ള ജനത്തിന്റെ നടുവിൽ പാർക്കുകയും ചെയ്യുന്നു എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടല്ലോ എന്നു കരഞ്ഞു
6 അപ്പോൾ സാറാഫുകളിൽ ഒരാൾ കൈയിൽ ജ്വലിക്കുന്ന ഒരു തീക്കനലുമായി എന്റെ അടുക്കൽ പറന്നെത്തി അത് അദ്ദേഹം കൊടിൽകൊണ്ട് യാഗപീഠത്തിൽനിന്ന് എടുത്തതായിരുന്നു
7 കനൽകൊണ്ട് എന്റെ അധരം സ്പർശിച്ചുകൊണ്ട് ദൂതൻ പറഞ്ഞു നോക്കൂ ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചതിനാൽ നിന്റെ അകൃത്യം നീക്കപ്പെട്ടിരിക്കുന്നു നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു
8 അതിനുശേഷം ഞാൻ ആരെ അയയ്ക്കേണ്ടൂ ആർ നമുക്കുവേണ്ടി പോകും എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം ഞാൻ കേട്ടു
9 അവിടന്ന് എന്നോട് നീ പോയി ജനത്തോടു പറയുക
10 ജനത്തിന്റെ ഹൃദയം കഠിനമാക്കുക
11 കർത്താവേ എപ്പോൾവരെ എന്നു ഞാൻ ചോദിച്ചു
12 യഹോവ എല്ലാവരെയും വിദൂരത്ത് അയയ്ക്കുന്നതുവരെ
13 അതിൽ ഒരു ദശാംശമെങ്കിലും ശേഷിച്ചാൽ

Add Note